എന്റെ കുടുംബം എന്തുവിചാരിക്കും?; ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല: നവ്യ

navya-information-viral-video
SHARE

വ്യക്തിഗത വിവരങ്ങൾ തെറ്റായി കൊടുത്തതിൽ സംഘാടകരോട് പരസ്യമായി പരിഭവം അറിയിച്ച് നടി നവ്യ നായര്‍. താരം പങ്കെടുക്കാനെത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് ഉൾപ്പെടുത്തിയത്. ഇത് ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്ന നടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ തനിക്ക് രണ്ടു മക്കളുണ്ടെന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ തനിക്ക് രണ്ടുമക്കളിലെന്നും മകനോ ഭര്‍ത്താവോ ഇത് കണ്ടാല്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നു. 

ഇന്നത്തെ കാലത്ത് വളരെ ഏളുപ്പത്തില്‍ വിക്കിപീഡിയയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകും. അതില്‍ നിന്ന് കണ്ടെത്തി കൃത്യമായ കാര്യങ്ങള്‍ മാത്രം എഴുതണമെന്നും, അറിയാത്ത ഒരു വ്യക്തിയെ കുറിച്ചും കാര്യങ്ങള്‍ ഊഹിച്ചെഴുതരുതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. 

രണ്ട് മക്കള്‍ ഉണ്ട് എന്നു കൂടാതെ, നവ്യ അഭിനയിക്കാത്ത ചിത്രങ്ങളുടെ പേരും അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉണ്ടെന്നും അത് പിന്നെയും കുഴപ്പമില്ല, ഇല്ലാത്ത മകളെ അംഗീകരിക്കാന്‍ കഴിയില്ല എന്നും നവ്യ തമാശരീതിയില്‍ പറഞ്ഞു. 

നവ്യ നായരുടെ വാക്കുകൾ:

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്‌ലെറ്റ് ഞാന‍ിവിെട കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോൻ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ?

ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതുക.പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാൻ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റിൽ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്.

MORE IN ENTERTAINMENT
SHOW MORE