കോട്ടയത്ത് അഞ്ജലി ഹോട്ടിലിലേക്ക് അനിയനെ കാണാന്‍ എത്തിയ ചെറുപ്പക്കാരന്‍. അയാള്‍ക്ക് മുന്നിലേക്ക് ജീവിതവും പേരും മാറ്റിമറിച്ച ചോദ്യവുമായി ഒരു സംവിധായകന്‍. ‘എടോ തനിക്ക് സിനിമയില്‍ അഭിനയിക്കാമോ..?’ ചോദിക്കുന്ന മനുഷ്യന്‍ ആരാണെന്ന തിരിച്ചറിവിലും നായകനാരാണെന്ന ഉറച്ച ബോധ്യത്തിലും അയാള്‍ നൂറുവട്ടം സമ്മതം മൂളി. ജീവിതം മാറ്റി മറിച്ച ചോദ്യവുമായി എത്തിയത് സംവിധായകന്‍ ഭദ്രന്‍. ക്ഷണിച്ച സിനിമയുടെ പേര് സ്ഫടികം. പിന്നീട് പേരിന് മുന്നില്‍ ആനയ്ക്ക് നെറ്റിപ്പട്ടം അലങ്കാരമാകുന്നത് പോലെ സ്ഫടികം എന്ന പേരും അയാള്‍ പേരിനൊപ്പം ഇന്നും കൊണ്ടുനടക്കുന്നു. ‘സ്ഫടികം ജോര്‍ജ്’. എന്നാല്‍ പിന്നീട് ജീവിതത്തില്‍ വേദകളുടെയും വിലക്കുകളുടെയും വര്‍ഷങ്ങള്‍. ആ ജീവിതത്തെ കുറിച്ച് സ്ഫടികം ജോര്‍ജ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.
അന്ന് നടന്‍ നാസറിന് ഡേറ്റ് പ്രശ്നമായി വന്നത് കൊണ്ടാണ് സ്ഫടികത്തിലെ വില്ലന്‍ റോളില്‍ നിന്നും അദ്ദേഹം പിന്‍മാറുന്നത്. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടാണ് അന്ന് ആ ഹോട്ടിലില്‍ പോകാനും ബുള്ളറ്റിലുള്ള എന്റെ വരവ് ഭദ്രന്‍ സാറിന്റെ കണ്ണില്‍പ്പെടുന്നതും. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. മോഹന്‍ലാലിനെ വിറപ്പിക്കുന്ന വില്ലനായി. ലാലിനൊപ്പമുള്ള സ്ഫടികത്തിലെ മുഴുനീള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി സ്ഫടികം. പിന്നീട് തേടിയെത്തിയ ചിത്രങ്ങളിലെല്ലാം വില്ലന്‍ കഥാപാത്രങ്ങള്‍. ലേലത്തിലെ കടയാടി ബേബി എന്ന കഥാപാത്രവും വലിയ പ്രശംസ നേടിതന്നതാണ്.
സ്ഫടികം സിനിമയുടെ ഷൂട്ടിനിടയില്‍ മോഹന്‍ലാല്‍ ഒാടിച്ച ജീപ്പ് കാലിലൂടെ കയറിയിറങ്ങിയോ?
അതെ. ഒരു പക്ഷേ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന സംഭവമായിരുന്നു അത്. ചിത്രത്തിന്റെ അവസാനഭാഗത്തെ ഫൈറ്റ് ചെന്നൈയിലെ ഒരു പാറമടയിലാണ് ചിത്രീകരിച്ചത്. ലാല്‍ എന്നെ ജീപ്പില്‍ പിന്തുടരുന്ന സീന്‍ ചിത്രകരിക്കുന്ന സമയം. പാറക്കൂട്ടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ലാല്‍ ജീപ്പ് വേഗത്തില്‍ ഒാടിച്ചുവരികയാണ്. എന്നാല്‍ എന്റെ ഭാരക്കൂടുതല്‍ കൊണ്ട് എനിക്ക് ഉരുണ്ട് മാറാന്‍ പറ്റിയില്ല. സത്യത്തില്‍ ജീപ്പ് എന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി. കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ഭദ്രന്‍ സാര്‍ അടക്കം ഒാടിവന്നു. ലാലും വേഗം ജീപ്പില്‍ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു. ‘കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്..’ അന്നും ഇന്നും എനിക്ക് ഒരുകുഴപ്പവുമില്ല. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നു ആ അപകടം.
മൂന്നുവര്‍ഷത്തെ വിലക്കുകളുടെ ഒാര്‍മകള്‍?
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചെന്ന കാരണം പറഞ്ഞാണ് എന്നെയും തിലകന്‍ ചേട്ടനെയും മാളച്ചേട്ടനെയുമൊക്കെ സംഘടന വിലക്കിയത്. മൂന്നുവര്‍ഷം സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീട് രോഗിയായി. അതോടെ ജീവിതം ആകെ തളര്‍ന്നു. പക്ഷേ അപ്പോഴെല്ലാം ജീവിക്കാന്‍ പ്രേരിപ്പിച്ചത് സിനിമ തന്നെയാണ്. അന്ന് സുരേഷ്ഗോപി വിളിച്ച് രോഗത്തിന്റെ കാര്യങ്ങള്‍ തുടര്‍ച്ചയായി തിരക്കിയിരുന്നു. ഇടയ്ക്ക് ഞാന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പതിയെ ഞാന്‍ ജീവിതം തിരിച്ചു പിടിച്ചു. പിന്നീട് ചെറിയ വേഷങ്ങളൊക്കെ കിട്ടി. ഹലോ, മായാമോഹിനി ഇൗ ചിത്രങ്ങളൊക്കെ എന്റെ വില്ലന്‍ ഇമേജ് തന്നെ മാറ്റി. ഇപ്പോള്‍ വിനയനും സംഘടനകളും തന്നിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നുവരികയാണ്. ആകാശഗംഗ രണ്ടാം ഭാഗത്തിനൊപ്പം ഒരു മോഹന്‍ലാല്‍ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിന്റെ കാലം മാറി നല്ല കാലത്തിലേക്ക് വരുന്നതിന്റെ ആശ്വാസത്തിലാണ് ഞാന്‍.