ഭോജ്പൂരി നടി അമൃത പാണ്ഡേയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബിഹാറിലെ ഭഗൽപ്പൂരിലെ അപ്പാർട്ട്മെന്റിൽ ഏപ്രിൽ 27നാണ് അമൃതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുറിയിലേക്ക് കയറിച്ചെന്ന സഹോദരിയാണ് അമൃതയുടെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീട്ടുകാർ കുരുക്ക് മുറിച്ച് ഉടൻ തന്നെ നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് മുറിയിൽ നിന്നും മൊബൈലും മറ്റ് സാമഗ്രികളും കണ്ടെടുത്തു. കേസിൻ്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് അറിയിച്ചു. മരണത്തിലേക്ക് നയിക്കാൻ മാത്രമുണ്ടായ പ്രശ്നമെന്താണെന്ന് കുടുംബത്തിനും വ്യക്തതയില്ല. അതേസമയം മരിക്കുന്നതിന് മുമ്പ് അമൃത സോഷ്യൽ മിഡിയയിൽ പങ്കുവച്ച പോസ്റ്റ് ദുരൂഹത ഉയർത്തുകയാണ്. 'അവന്റെ/അവളുടെ ജീവിതം രണ്ട് വള്ളത്തിലായിരുന്നു. വള്ളം മുങ്ങിയതോടെ പാത എളുപ്പമായി,' എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഭോജ്പുരിയിലും ഹിന്ദിയിലും നിരവധി സിനിമകളിലും ഷോകളിലും വെബ് സീരീസുകളിലും പരസ്യങ്ങളിലും അമൃത അഭിനയിച്ചിരുന്നു. ഏപ്രിൽ 26-ന് നടന്ന സഹോദരി വീണയുടെ വിവാഹത്തിന് അമൃത പങ്കെടുത്തിരുന്നു. അമൃത തൻറെ കരിയറിനെ കുറിച്ച് വളരെയധികം ആശങ്കാകുലയായിരുന്നുവെന്നും വിഷാദാവസ്ഥയിലായിരുന്നുവെന്നും സഹോദരി പറഞ്ഞു.
Actress Amrita Pandey found committed suicide