ടോളിവുഡിനെ പിടിച്ചുകുലുക്കിയ കാസ്റ്റിങ് കോച്ച് വിവാദം വീണ്ടും കത്തുന്നു. പിന്തുണ പ്രഖ്യാപിച്ച സൂപ്പർ താരത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയാണ് ശ്രീ റെഡ്ഢിയുടെ പുതിയ നീക്കം. തെലുങ്ക് സൂപ്പർതാരവും ജനത പാർട്ടി നേതാവുമായ പവൻ കല്ല്യാണിനെയാണ് ശ്രീ റെഡ്ഢി വിമർശിച്ചത്. ശ്രീറെഡ്ഢിക്ക് പിന്തുണയറിച്ച താരം അതിനൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ച വാക്കുകളാണ് ശ്രീ റെഡ്ഢിയെ ചൊടിപ്പിച്ചത്. കാസ്റ്റിങ് കൗച്ച് വിഷയത്തിൽ തെരുവില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പിലായിരുന്നില്ല. മറിച്ച് നിയമത്തിന്‍റെ വഴി തേടുകയാണു ശ്രീറെഡ്ഡി ചെയ്യേണ്ടിരുന്നതെന്നാണ് പവന്‍ കല്ല്യാണ്‍ പ്രതികരിച്ചത്.
‘സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയത്തിൽ പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവരുടെ ഇടപെടലുകള്‍ പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്താനാകും. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത് എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു. അതിനു പകരം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്’. ഇതായിരുന്നു റെഡ്ഢിയുടെ പ്രതികരണം. തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും..’ ശ്രീ റെഡ്ഡി കൂട്ടിച്ചേർത്തു.
സിനിമാ താരങ്ങളുടെ സംഘടനയിൽ നടിക്കെതിരെ വിലക്കേർപ്പെടുത്തിയത് വൻ വിവാദമായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെ വിലക്ക് പിൻവലിച്ച് സംഘടന തലയൂരിയിരുന്നു. ഇതിന് പിന്നാലെയാണ് പവൻ കല്ല്യാണിന് രൂക്ഷ മറുപടി നൽകി ശ്രീ രംഗത്തെത്തിയത്.