ധനുഷിന്റെ കാര്യത്തിൽ ഒടുവിൽ കോടതി ഒരു തീരുമാനമെടുത്തു. തമിഴ് ചലച്ചിത്ര നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു തെളിവുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഹർജി തള്ളിയത്. മധുരയിലെ മേലൂര്‍ ജില്ലാ കോടതിയിലെ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനുഷ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നവകാശപ്പെട്ട് ഹര്‍ജി നല്‍കിയത്. സിനിമ മോഹവുമായി നാടുവിട്ട് പോയ മകനാണ് ധനുഷെന്നും ചെലവിനായി പ്രതിമാസം 60,000 രൂപ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം
എന്നാൽ ഇൗ ഹർജിയാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. കതിരേശന്റെയും മീനാക്ഷിയുടെയും മൂത്തമകൻ കെ.കലൈചെൽവനാണ് ധനുഷ് എന്നായിരുന്നു ഇവരുടെ അവകാശവാദം.