മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ നടി ശരണ്യ മോഹൻ. ഇത്തരം കോമാളികളെ സമൂഹമാധ്യങ്ങളിൽ നിന്നു തന്നെ നിരോധിക്കണമെന്നും ഇയാൾ ആരാണെന്നും ശരണ്യ ചോദിക്കുന്നു. മോഹൻലാലിനെപ്പോലൊരു മഹാനടനെ വിമർശിക്കാൻ മാത്രം എന്തുയോഗ്യതയാണ് കെആർകെയ്ക്ക് ഉള്ളതെന്നും ശരണ്യ ചോദിച്ചു.
കെആർകെയ്ക്കെതിരെ സൈജു കുറുപ്പ്, ആഷിക് അബു, രൂപേഷ് പീതാംബരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നുമുള്ള ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കം. പിന്നീടങ്ങോട്ട് മോഹൻലാൽ ആരാധകരുട കടന്നാക്രമണമായിരുന്നു. കെആര്‍കെയുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ സൈബർ ആക്രമണം ആരംഭിച്ചു.
എന്നാൽ ഇതിലൊന്നും കുലുങ്ങുന്നവനല്ല താനെന്ന് കെആര്‍കെ വീണ്ടും തെളിയിക്കുന്നു. മോഹൻലാലിനെതിരെ കൂടുതൽ പരിഹാസട്വീറ്റുമായി കെആർകെ വീണ്ടുമെത്തി. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ ജോക്കർ ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെആർകെ പറയുന്നു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.