രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തളളി. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യാത്രയിലെ നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ വ്യക്തമാക്കി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജാഥ ഒരുവശത്തുകൂടി പോകുമ്പോൾ മറുവശം ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും, സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചിലവ് സംഘാടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ കെ.വിജയനാണ് ഹർജി നൽകിയത്.
ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി തളളി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ തുലാസില്‍
-
കേരളത്തില്‍ അഞ്ചുസീറ്റ് നേടും; ആവര്‍ത്തിച്ച് പ്രകാശ് ജാവഡേക്കര്‍
-
കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതി; തെലങ്കാന മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു: തിര. കമ്മിഷന്
-
പ്രസവാനന്തര ചികില്‍സയിലിരിക്കെ യുവതി മരിച്ച സംഭവം; ആശുപത്രിയുടെ റിപ്പോര്‍ട്ട് തള്ളി
-
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍
-
ഐസിയു പീഡനക്കേസ്: പുനരന്വേഷണത്തിന് ഉത്തരവ്
RELATED STORIES
-
സഖ്യ നേതാക്കളെ അണിനിരത്തി ഇന്ത്യ മുന്നണി; മഹാറാലി ഇന്ന്
-
ചില്ല് തകര്‍ന്നത് കല്ലേറിലല്ല; കയര്‍ തട്ടിയെന്ന് കോണ്‍ഗ്രസ്
-
രാഹുലിന്റെ കാറിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു; സുരക്ഷാവീഴ്ചയെന്നു കോണ്‍ഗ്രസ്
-
ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍; നിതീഷിന്റെ കളം മാറ്റത്തില്‍ മൗനം പാലിച്ച് രാഹുല്‍
-
ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍; വഴിയില്‍ കൂട്ടിമുട്ടാനില്ലെന്ന് അസം മുഖ്യമന്ത്രി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.