ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചതിൽ ആശുപത്രിയുടെ റിപ്പോർട്ട് തളളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദറിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു. അമ്പലപ്പുഴ കരൂർ സ്വദേശിനിയായ ഷിബിന മരിച്ചതിൽ സ്വമേധയാ എടുത്ത കേസിലാണ് കമ്മീഷന്‍റെ നടപടി. ആലപ്പുഴ കലക്ടറേറ്റിൽ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് നടത്തിയ സിറ്റിങ്ങിലാണ് റിപ്പോർട്ട് തള്ളിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവാനന്തര ചികിൽസയിൽ കഴിഞ്ഞ ഷിബിന മരിച്ചത്.