പിടികിട്ടാപ്പുള്ളിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തികൂടി ഇ.ഡി. കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ കമ്പനികൾ വഴി നിക്ഷേപിച്ചിരുന്ന ബാങ്ക് നിക്ഷേപം, രത്നങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതോടെ നീരവ് മോദിയുടെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടിയായി. നിലവിൽ ബ്രിട്ടനിലെ ജയിലിലാണ് നീരവ് മോദി. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്ന കേസുകളിൽ ബാങ്ക് വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെയുള്ളത്. ആകെ 13,000 കോടി രൂപയുടെ തട്ടിപ്പാണ് മുംബൈയിലെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയിൽനിന്ന് ഇരുവരും ചേർന്ന് നടത്തിയത്. 2018ലാണ് ഇവർ ഇന്ത്യ വിട്ടത്.
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തികൂടി കണ്ടുകെട്ടി ഇഡി
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
സ്വാതി മാലിവാളിന്റെ പരാതി; ബൈഭവ് കുമാറിനെതിരെ കേസെടുക്കും
-
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിൽസാപ്പിഴവ് ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നാളെ
-
വിരലിനു പകരം ശസ്ത്രക്രിയ നാവില്‍; ഡോക്ടര്‍ക്ക് സസ്പെന്ഷന്
-
ഗുണ്ടകള്‍ക്കെതിരെ കൂട്ട നടപടി , 243 പേര് അറസ്റ്റില്‍; 53 പേര് കരുതല്‍ തടങ്കലില്‍
-
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടുപേര്‍ അറസ്റ്റില്‍
-
കനത്ത മഴ, തലസ്ഥാനത്ത് വെള്ളക്കെട്ട്; ദുരിതത്തില്‍ ജനം
RELATED STORIES
-
നെഹ്റുവിന്റെ അമേരിക്ക: മോദിയുടെ അമേരിക്ക: സോഷ്യല്‍ പോരിലെ സത്യം
-
ചായ ഉണ്ടാക്കി മോദിയെ 'ട്രോളി' തൃണമൂൽ എംപി മഹുവ മൊയ്ത്ര
-
നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് മോദി നല്കിയ അപ്പീല്‍ തള്ളി
-
‘ഇന്ത്യയിലെ ജയിലിൽ കൊല്ലപ്പെടും, അല്ലെങ്കിൽ ജീവനൊടുക്കും’; ഭയമാണെന്ന് നീരവ് മോദി
-
വായ്പ തട്ടിപ്പ്: നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.