വയനാട് അക്രമം ന്യായീകരിച്ചില്ല; പ്രതിപക്ഷം തെറ്റിനെ തെറ്റുകൊണ്ട് നേരിടുന്നു: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടി തെറ്റെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. വയനാട്ടിലുണ്ടായ അക്രമത്തെ സിപിഎം നേതൃത്വം അപലപിച്ചു. സര്‍ക്കാര്‍ കൃത്യമായ അന്വേഷണത്തിനും തയാറായി. എന്നാല്‍ ഒരു തെറ്റിന്റെ പേരില്‍ ഒരുപാട് തെറ്റുകള്‍ ചെയ്യാനാണ് പ്രതിപക്ഷശ്രമമെന്ന് പിണറായി കുറ്റപ്പെടുത്തി. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ‘ഞങ്ങളുടെ കുട്ടികള്‍’ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. ഇടുക്കിയില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ ‘ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം’ എന്നുപറഞ്ഞു. ദേശാഭിമാനി ഓഫിസ് ആക്രമിച്ചതിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.