വര്‍ക്കലയിലെ കായലോരങ്ങളിലെ കാഴ്ചകളിലേക്ക്

കക്കവാരല്‍ ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ്. എന്നാല്‍ തൊഴിലെന്നതിനപ്പുറം കക്കവാരലിനെ വേനല്‍ ചൂടില്‍ നിന്ന് രക്ഷപെടാനുള്ള ഉപായമാക്കി മാറ്റിയ ചിലരെ ഇനി പരിചയപ്പെടാം. വര്‍ക്കലയിലെ കായലോരങ്ങളിലെ കാഴ്ചകളിലേക്ക്. 

ഒറ്റ മുങ്ങല്‍, കൈനിറയെ കക്ക...ഈ കക്കവാരലിന് രണ്ടുണ്ട് ഗുണം. വര്‍ക്കലയിലെ ഹരിഹരപുരം കായലോരത്ത് കണ്ട ഗോമതിയും കൂട്ടരും പറയുന്നത് കേള്‍ക്കുക. വെയിലുറയ്ക്കും മുന്‍പ് കായലില്‍ ഇറങ്ങുന്നതാണ് മൂവരും. മീന വെയില്‍ തിളച്ച് പൊങ്ങിയാലും കായല്‍ കുളിരില്‍ നിന്ന് കയറില്ല.  ചെറുപ്പം മുതലെ തുടങ്ങിയതാണ് ഈ ശീലം

കക്ക മാത്രമല്ല ചിലപ്പോള്‍ നല്ല പിടക്കണ മീനും കൈയില്‍ കുടുങ്ങും . വിറ്റ് കാശുണ്ടാക്കണമെന്ന മോഹമില്ല, വീട്ടിലേക്കുള്ളത് കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും മതിയാക്കി മടങ്ങും.