കാൽനട യാത്രയ്ക്ക് തടസമാകുന്നതിനൊപ്പം മാനദണ്ഡങ്ങൾ ലംഘിച്ചും പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതായി പരാതി. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ രൂപരേഖയില്‍ മാറ്റം വരുത്തി കെട്ടിടം യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പടിഞ്ഞാറങ്ങാടി കൂറ്റനാട് റോഡിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മാണം. പൊതുമരാമത്ത് റോഡ് കുത്തി പൊളിച്ച് കോണ്‍ക്രീറ്റ് കട്ട നിരത്തി അടിത്തറ നിര്‍മിച്ചതോടെ അപകടങ്ങളുടെ തോതുയര്‍ന്നു. റോഡിലൂടെ ഇരുവശത്തേയ്ക്കും കാല്‍നട പോലും ശ്രമകരമാവുന്ന സാഹചര്യം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള നിര്‍മാണം പുനപരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ രൂപരേഖയുടെ സഹായത്തോടെ അപാകത പരിഹരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാര്‍ഥ്യമാക്കണം.
മന്ത്രി എം.ബി.രാജേഷിന്‍റെ പ്രാദേശിക വികസന ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ആറിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നത്. ഇതില്‍ പടിഞ്ഞാറങ്ങാടിയിലെ നിര്‍മാണ പ്രവൃത്തിയിലാണ് അപാകതയുള്ളത്. പരാതി പരിഹരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതായാണ് വിവരം.