palakkad-farm

TOPICS COVERED

അപ്രതീക്ഷിത മഴ മണ്ണിനെ നന്നായി നനച്ചതോടെ ഒന്നാംവിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി പാലക്കാട്ടെ കര്‍ഷകര്‍. യന്ത്രസഹായത്തോടെ നിലമൊരുക്കല്‍ ജോലികളാണ് വടവന്നൂര്‍, കൊല്ലങ്കോട്, നെന്മാറ, മാത്തൂര്‍ മേഖലയില്‍ ആരംഭിച്ചത്. സംഭരിച്ച നെല്ലിന്‍റെ പണം പലര്‍ക്കും കിട്ടാനുണ്ടെങ്കിലും മണ്ണ് തരിശിടാന്‍ മനസ് അനുവദിക്കില്ലെന്നണ് കര്‍ഷകര്‍ പറഞ്ഞത്.

ആഴ്ന്നാഴ്ന്ന് അതിവേഗം യന്ത്രക്കൈകള്‍ മണ്ണിലെ തട്ടുകള്‍ തിട്ടപ്പെടുത്തുകയാണ്. വിത്തിന് വേഗത്തില്‍ മുളപൊട്ടാന്‍ പാകത്തിലുള്ള ചാലുകള്‍ തീര്‍ത്ത് കൊണ്ട്. പുതുമണ്ണിന്‍റെ അകമേ നിന്ന് പുളഞ്ഞ് പുറത്തേക്കെത്തുന്ന പ്രാണികളെയും കൊത്തിയെടുത്ത് പറക്കാന്‍ വെമ്പലുമായി കൊറ്റികളും. നോക്കെത്താ ദൂരത്തോളം വയലേലകളുള്ള നാട്ടിലിങ്ങനെ മനസിന് കുളിര്‍മയേകുന്ന കാഴ്ചയുടെ തുടക്കം. ഇത്തവണ അപ്രതീക്ഷിതമായി കിട്ടിയ മഴ മണ്ണിനെ നന്നായി നനച്ചു. അടിത്തട്ട് വരെ ഉറവയെത്തി. 

കൃഷിവകുപ്പിനെ ആശ്രയിക്കാതെ സ്വന്തംനിലയില്‍ വിത്തുണ്ടാക്കി നേരത്തെ സംഭരിച്ചിട്ടുണ്ട് ഭൂരിഭാഗം കര്‍ഷകരും. സപ്ലൈക്കോ ഏറ്റെടുത്ത നെല്ലിന്‍റെ വില നല്‍കിയോ എന്നതില്‍ ചില പരാതികളുണ്ടെങ്കിലും കാര്‍ഷിക കലണ്ടറില്‍ വ്യതിയാനം വരുത്താന്‍ ആരും ഒരുക്കമല്ല.

ENGLISH SUMMARY:

Unexpected rain has soaked the soil in Palakkad, prompting farmers to begin preparations for the first-season paddy cultivation. In areas like Vadavannur, Kollengode, Nenmara, and Mathur, land preparation has started with the help of machinery. Though payments for previous harvests are still pending, farmers are unwilling to leave the land fallow.