golden-boy

TOPICS COVERED

പട്ടിണിയിലും സത്യസന്ധതയാണ് വലുതെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ജോലി തേടിയെത്തിയ ട്രിച്ചി സ്വദേശി കുമാര്‍. ആഹാരം കഴിക്കാന്‍ വകയില്ലാതെ നടക്കുമ്പോള്‍ വീണുകിട്ടിയ സ്വര്‍ണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്‍കിയാണ് കുമാര്‍ മാതൃകയായത്.

കുമാറിന്‍റെ ഈ നിഷ്കളങ്കമായ ചിരിക്ക് പിന്നില്‍ സത്യസന്ധതയുടെ കഥയാണ് പറയാനുള്ളത്. തമിഴ‌്നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ചാണ് കുമാര്‍ താമരശേരിയില്‍ എത്തിയത്. 

കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ ജോലി തേടി വിശന്ന് റോഡിലൂടെ നടക്കുമ്പോഴാണ് ഒരു വാച്ച് കടയ്ക്ക് സമീപത്ത് നിന്ന് കുമാറിന് പേഴ്സ് ലഭിക്കുന്നത്. കളഞ്ഞുകിട്ടിയ പേഴ്സ് കുമാര്‍ വാച്ച് കടക്കാരനെ ഏല്‍പ്പിച്ചു ചമല്‍ പിള്ളച്ചിറ സ്വദേശി എല്‍സി സ്വര്‍ണം വാങ്ങാന്‍ തിരികെയെത്തി കാറില്‍ കയറുമ്പോഴായിരുന്നു സ്വര്‍ണം നഷ്ടമായത്. കുമാറാണ് പേഴ്സ് സന്തോഷപൂര്‍വം എല്‍സിക്ക് തിരികെ നല്‍കിയത്. ആ സന്തോഷത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തുക എല്‍സി കുമാറിന് നല്‍കി. സ്വര്‍ണക്കടക്കാരന്‍ ആഹാരവും വാങ്ങി കൊടുത്തു. ഈ വിവരമറിഞ്ഞ മുക്കത്തെ ടൂവീലര്‍ ഷോറൂം ഉടയായ സിദ്ദിഖ് തന്‍റെ സ്ഥാപനത്തില്‍ കുമാറിന് ജോലി വാഗ്ദാനം ചെയ്തു. മെയ് ആദ്യം ജോലിക്ക് എത്താമെന്ന് കുമാര്‍ സിദ്ദിഖിന് ഉറപ്പുനല്‍കി നാട്ടിലേക്ക് മടങ്ങി

ENGLISH SUMMARY:

Kumar, a native of Trichy who came to Kozhikode seeking a job, set an inspiring example by returning a purse containing gold ornaments to its owner, even while struggling with hunger and poverty.