kottakunn-colony

TOPICS COVERED

അടിസ്ഥാന സൗകര്യങ്ങള്‍ പേരിന് പോലുമില്ല കോഴിക്കോട് കോട്ടകുന്നിലെ ആദിവാസി കുടുംബങ്ങള്‍ക്ക്.  ഇവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് റിപ്പോ‍‍ര്‍ട്ട് നല്‍കേണ്ട ട്രൈബല്‍ വകുപ്പിലെ പ്രമോട്ടര്‍മാര്‍ ഇവരെ തിരിഞ്ഞുനോക്കാറില്ല. സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളാകട്ടെ  ഇവരെ തേടി എത്താറുമില്ല. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെമ്പനും കുടുംബവും ട്രൈബല്‍ വകുപ്പ് നിര്‍മ്മിച്ച ഈ വീടുകളിലേക്ക് താമസം മാറുന്നത്. സിമന്‍റ് തേച്ച് നിലം ടൈല്‍സ് ഇട്ടതോടെ വകുപ്പിന്‍റെ സങ്കല്‍പ്പത്തിലെ വീടായി. ഈ ചുട്ടുപ്പൊള്ളുന്ന വേനല്‍ക്കാലത്ത് കുടിവെള്ളമോ കറന്‍റോ ഇല്ലാതെയാണ് ഈ വീടുകളില്‍ ഇവരുടെ അതിജീവനം. 

​സകൂളില്‍ പഠിക്കുന്ന കുട്ടികളുള്ള വീടുകളാണ്. ഫോണ്‍വെളിച്ചതിലാണ് രാത്രികാലത്ത് പഠനവും ഭക്ഷണം കഴിക്കലും. ഫോണുകളാകട്ടെ ദൂരെ ഏതെങ്കിലും വീടുകളില്‍ കൊണ്ടുപോയി ചാര്‍ജ് ചെയ്ത് കൊണ്ടുവരണം. 100 മീറ്റര്‍ അകലെയുള്ള നീര്‍ചാലാണ് വെള്ളത്തിനുള്ള ഏക ആശ്രയം. ചൂട് കടുത്തതോടെ ചാല് കുഴിയായി ചുരുങ്ങിയിട്ടുണ്ട്. വെള്ളം കിട്ടാന്‍ വെയില്‍ കനക്കുന്നതിന് മുന്നേ പോകണം. കാഴ്ച്ച മങ്ങിയ ചെമ്പന്‍ ഒറ്റയ്ക്ക് അങ്ങോട്ട് പോകാറില്ല. ദാഹം വല്ലാതെ വലയ്ക്കുമ്പോള്‍ അല്ലാതെ.

ENGLISH SUMMARY:

Tribal families living in Kottakunnu, Kozhikode, are struggling without even the most basic facilities. Government-appointed tribal promoters, tasked with reporting their conditions, allegedly ignore them. Moreover, the welfare schemes meant for them rarely reach their doorstep, leaving these families in a state of neglect.