യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ദൃശ്യാവിഷ്കാരം ഒരുക്കി ഒരുകൂട്ടം കലാകാരന്മാർ. കൊച്ചി തൈക്കൂടം സെന്റ് റാഫേൽ ദേവാലയത്തിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായാണ് 'ഒമ്പതാം മണിക്കൂർ' എന്ന ദൃശ്യാവിഷ്കാരം അരങ്ങേറിയത്.
ക്രിസ്തുവിന്റെ കാൽവരി യാത്രയും പീഡാനുഭവങ്ങളും കുരിശു മരണവും. 'ഒമ്പതാം മണിക്കൂർ' എന്ന ദൃശ്യാവിഷ്കാരത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ഇടവകയിലുള്ള കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനിലെ അംഗങ്ങളാണ് അണിയറ പ്രവർത്തകർ. ഭാരമേറിയ മരക്കുരിശേന്തി കിലോമീറ്ററുകൾ കാൽനടയായി പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന ശേഷമായിരുന്നു അവതരണം. 25ലധികം കലാകാരന്മാരാണ് ദൃശ്യാവിഷ്കാരം അരങ്ങിൽ എത്തിച്ചത്.