ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ഗൾഫിലെ വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ പ്രത്യേക പ്രാർത്ഥനകള്‍ നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
അബുദാബിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയില്‍ നടന്ന പ്രാർത്ഥനകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ Dr. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമികനായിരുന്നു.
ഷാർജ സെന്‍റെ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ശുശ്രൂഷകൾക്ക് അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യകാർമ്മികത്വം വഹിച്ചു. പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും, കഞ്ഞി നേർച്ചയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.
ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകൾ നടന്നു. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാർ പീലക്സിനോസ്, ഒമാൻ മാർത്തോമ്മാ ചർച്ചിൽ സഭയുടേ മുംബൈ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ എന്നിവരുടെ കാർമ്മികത്വത്തിലാണ് പ്രത്യേക ശുശ്രൂഷകൾ നടന്നത്.