മെട്രോ കുതിക്കുന്ന കൊച്ചിയിൽ ഒരു നല്ല നടവഴി പോലുമില്ലാതെ ആഞ്ഞിലിത്തറ ദ്വീപ്്വാസികൾ. വില്ലേജ് ടൂറിസത്തിന്റെ പേരിൽ കൊച്ചിക്കാർ മേനിപറയുന്ന കുമ്പളങ്ങിയോട് ചേർന്നുള്ള ദ്വീപിൽ കഴിയുന്ന ഇരുനൂറോളം കുടുംബങ്ങളാണ് ഗതാഗതമാർഗമില്ലാതെ വലയുന്നത്.
അപകടം ഭയന്ന് ഏപ്പോഴും കൂട്ടത്തോടെയാണ് നഗരത്തിലെ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ യാത്ര. ഇളയവർക്ക് മുതിർന്നവർ സുരക്ഷയൊരുക്കും. കുമ്പളങ്ങി വിനോദസഞ്ചാരകേന്ദ്രത്തോട് ചേർന്നുള്ള മൂന്നു ദ്വീപുകളടങ്ങിയതാണ്.ആഞ്ഞിലിത്തറ. ഇരുനൂറിലേറെ കുടുംബങ്ങൾ ഇവിടെ പ്രതിസന്ധികളോട് പടവെട്ടി ജീവക്കുന്നു.
കായലിന് നടുവിലെ ഈ ഒറ്റയടിപ്പാതയാണ് പ്രധാന യാത്രമാർഗം. മീനും നെല്ലും കൃഷി ചെയ്യുന്ന കായലുകളെ ബന്ധിപ്പിച്ച് മരപ്പലകയിൽ തർത്ത ഈ പത്താഴങ്ങളിലൂടെ സർക്കസ് നടത്തി വേണം ദ്വീപിലെത്താൻ. കാലവർഷമൊന്നു കനത്താൽ പിന്നെ ഭയമാണ്. സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ പൊലിഞ്ഞ ജീവനുകൾ ഒട്ടേറെയുണ്ട്. ഒപ്പം അപകടമരണങ്ങളും. വൈദ്യുതി ലൈനും കുടിവള്ള പൈപ്പുമാണ് ദ്വീപിൽ ഇതുവരെ നടന്ന എറ്റവും വലിയ വികസനം.