യുവതിയെ കയ്യേറ്റംചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയുംചെയ്തുവെന്ന പരാതിയില്‍ കളമശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനെതിരെ കേസ്. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോള്‍ തന്നെയും ഭര്‍ത്താവിനെയും ജമാലും ഭാര്യയും ഉള്‍പ്പടെ മര്‍ദിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. അതിനിടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ മറുവിഭാഗവും പരാതി നല്‍കി.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ കളമശേരിയിലെ സോഷ്യൽ ഹാളിൽ വച്ചാണ് സംഭവം. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതമെത്തിയ കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ ജിയാസ് ജമാലിനെയും ഭാര്യയെയും മര്‍ദിച്ചുവെന്നാണ് പരാതി. നഗരസഭ സ്ഥിരം സമിതി വനിതാ അംഗം റുഖിയ ജമാലും സഹോദരനും ഭര്‍ത്താവ് ജമാല്‍ മണക്കാടനും ചേര്‍ന്ന് മർദിച്ചുവെന്ന് യുവതി പറയുന്നു.
ഹൈക്കോടതി അഭിഭാഷകൻ കൂടിയായ ജിയാസ് ജമാലിനെ ഹാളിൽ നിന്ന് പുറത്തേക്ക് വനിതാ കൗൺസിലർ വിളിച്ചുകൊണ്ടു പോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. വനിതാ കൗൺസിലറായ റുക്കിയ ജമാൽ മുഖത്തടിച്ചു. ഇതിനിടെ ജമാൽ മണക്കാടന്നും കൂട്ടാളികളും മർദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അതിനിടെ തന്നെ.ാണ് ആദ്യം മർദിച്ചതെന്ന് കാണിച്ച് കൗൺസിലർ റുഖിയ ജമാലും കളമശേരി പോലീസിന് പരാതി നൽകി. ഇരുകൂട്ടരും കോണ്‍ഗ്രസിലെ എ െഎ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കളമശേരിയിൽ എ - ഐ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുന്നതിന് പിന്നാലെയാണ് ഈ സംഭവം.