E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. തൃക്കാക്കര അസിസ്റ്റന്‍റ്് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. അതേസമയം മുഖ്യമന്ത്രിക്ക് പൊലീസിനുമേലുളള നിയന്ത്രണം നഷ്ടപ്പെട്ടതിന് തെളിവാണ് കളമശേരി സംഭവമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

പെറ്റിക്കേസില്‍ പെട്ട കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ ചെന്ന പുത്തന്‍കുരിശുകാരന്‍ ജയരാജിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളമശേരി എസ്ഐയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ജയരാജിനെതിരെ എസ്ഐയെ മര്‍ദ്ദിച്ചെന്ന പേരില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു പൊലീസ്. സംഭവം വിവാദമായതോടെയാണ് അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു.ഇതിനിടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ജയരാജിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സാധാരണക്കാരന് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്ഐ ഇ.വി.ഷിബുവടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം തുടങ്ങുമെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വവും അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :