മറയൂരിൽ ജനവാസമേഖലയില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ദ്രുതകര്‍മ സേനയെ രംഗത്തിറക്കി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള എട്ടംഗസംഘമാണ് മറയൂരില്‍ ക്യാംപ് ചെയ്യുന്നത്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് നടപടി.
മറയൂർ, കാന്തല്ലൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ട് മാസമായി ജനവാസമേഖലയില്‍ കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാണ്. തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ കാഴ്ചശേഷിയില്ലാത്ത യുവതി കൊല്ലപ്പെട്ടു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം തിരിഞ്ഞു. ഈ സാഹചര്യത്തിലാണ് കാട്ടാനകളെ തുരത്താന്‍ ദ്രുതകര്‍മ സേനയെ വനംവകുപ്പ് രംഗത്തിറക്കിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള സംഘം കഴിഞ്ഞ ഒരുമാസമായി ചിന്നക്കനാല്‍ ആനയിറങ്കല്‍ മേഖലയിലുണ്ട്്. ഇവിടെയുണ്ടായിരുന്ന ശല്യക്കാരായ ആനകളെ തോക്കും, കടുവാ ശബ്ദവും ഉപയോഗിച്ച് തുരത്തി. ഈ പ്രവര്‍ത്തനപരിചയം കൂടി കണക്കിലെടുത്താണ് സേനയെ മറയൂരിലേക്ക് നിയോഗിച്ചത്. പെരടിപള്ളം ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി സേന ജോലി ആരംഭിച്ചു.
രാത്രികാലങ്ങളില്‍ ആന സ്ഥിരമായി എത്തുന്ന പ്രദേശങ്ങളില്‍ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യും. വനപാലകരും നാട്ടുകാരും ഉൾപ്പെടുന്ന മറ്റൊരു സംഘവും സേനയെ സഹായിക്കാനുണ്ടാകും. തുടര്‍ച്ചയായ അഞ്ചാം ദിവസവും അക്രമകാരിയായ ഒറ്റയാന്‍ കാന്തല്ലൂരിലെ ജനവാസമേഖലയില്‍ തുടരുകയാണ്. ഒറ്റയാനെ തുരത്താന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കുങ്കിയാനകളും ഈയാഴ്ച മറയൂരിലെത്തും.