കോതമംഗലം നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയുടെ കപ്പേള തകർത്ത സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അനേഷണത്തിൽ അതൃപ്തി അറിയിച്ച് പള്ളി വികാരി ഉള്‍പ്പെടെയുള്ളവര്‍ നൽകിയ ഹര്‍ജിയിലാണ് നടപടി.
2016 ഡിസംബർ 18ന് രാത്രിയാണ് നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയുടെ കപ്പേള തകർത്തത്. ഒരാഴ്ചക്ക് ശേഷം എൽബിൻ , ബിനിൽ , മനുമണി എന്നീ മൂന്നുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ യഥാര്‍ഥ കുറ്റവാളികളല്ലെന്നാണ് ഇടവകക്കാരുടെ നിലപാട്. കോതമംഗലം പൊലീസ് ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആക്ഷേപം.
പള്ളി വികാരിയും ഇടവകാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ആലുവ റൂറൽ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം. ആരുടെയൊക്കെയോ പ്രേരണയാലാണ് പ്രതികൾ കപ്പേള അടിച്ചു തകർത്തതെന്ന ഇടവകക്കാരുടേയും നാട്ടുകാരുടേയും ആശങ്കയ്ക്ക് പുനരന്വേഷണത്തിലൂടെ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പള്ളി ഭാരവാഹികൾ പറഞ്ഞു.
കപ്പേള തകര്‍ത്ത കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി ഇടവകാംഗങ്ങള്‍ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.