ഹരിപ്പാട് വീയപുരത്ത് മടവീഴ്ച. വെള്ളം കുത്തിയൊലിച്ചു കയറിയതോടെ നൂറ്റിയെഴുപത് ഏക്കറിലെ കൃഷി നശിച്ചു. രണ്ടാംകൃഷിക്ക് നേരത്തെ വിത്തിറക്കിയ കര്‍ഷകരുടെ എണ്‍പതു ദിവസം പ്രായമായ നെല്‍ച്ചെടികളാണ് നശിച്ചത്. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതില്‍ ജലസേചന വകുപ്പ് വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു
അപ്പര്‍ കുട്ടനാട്ടിലെ കട്ടക്കുഴി - തേവേരി പാടശേഖരത്തിലാണ് ശക്തമായ മഴയില്‍ മടവീണത്. നൂറ്റിയെഴുപത് ഏക്കറിലെ കൃഷി നശിച്ചു. ഒന്നേകാൽ കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അച്ചന്‍കോവില്‍ പമ്പാ നദികളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇടബണ്ട് മുപ്പതുമീറ്ററോളം ഒലിച്ചുപോയി. ഇത് പുനസ്ഥാപിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപയോളം ചെലവുണ്ട്. രണ്ടാം കൃഷി നേരത്തേ ഇറക്കുന്ന പതിവുകാരാണ് ഇവിടുത്തെ കര്‍ഷകര്‍. കതിര് വിടര്‍ന്ന് നല്ല വിളവിലേക്കെത്തുമ്പോഴാണ് എല്ലാം തകര്‍ന്നത്. കൃഷിനാശത്തിനു കാരണം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാണ് കർഷകർ പറയുന്നു
മാസങ്ങൾക്കു മുമ്പേ വീയപുരം പഞ്ചായത്തില വിവിധ പാടശേഖരങ്ങളിലെ ഭാരവാഹികൾ കൃഷിഓഫീസറുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുകയും തോട്ടപ്പള്ളി പൊഴിമുറിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് കലക്ടറോടും ഇറിഗേഷൻ അധികൃതരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി വൈകി. ശക്തമായ മഴയില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ ആറുകളുടെ ഇരുഭാഗത്തുനിന്നുമുള്ള മര്‍ദം വര്‍ദ്ധിച്ചു. തുടര്‍ന്ന് മട പൊട്ടുകയും ചെയ്തു. കൃഷി നശിച്ചതോടെ ഉദ്യഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധത്തിലാണ് കര്‍ഷകര്‍. ഏക്കറിന് ഇരുപത്താറായിരം രൂപയോളം ഓരോരുത്തരും മുടക്കി കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ നേതൃത്വത്തിൽ വീണ്ടും മടയിടുന്നതിനുള്ള തീവ്ര ശ്രമം തുടങ്ങി.