തുടർച്ചയായി ഒൻപതു തവണ ഗർഭം അലസിപ്പോയ സ്ത്രീക്ക് 42–ാം വയസിൽ സന്താനസൗഭാഗ്യം. ചേർത്തല കെവിഎം ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലാണു ചേർത്തല നഗരസഭ കോതക്കാട്ട് വെളിയിൽ രാജന്റെ ഭാര്യ സുനിത ആൺകുഞ്ഞിനു ജന്മം നൽകിയത്.
ഇരുപത്തിയഞ്ചാം വയസിൽ വിവാഹിതയായ സുനിതയുടെ മുമ്പുണ്ടായ ഗർഭമെല്ലാം അലസിപ്പോവുകയായിരുന്നു. തുടർന്നാണ് കെവിഎം ആശുപത്രിയിൽ എത്തിയതെന്ന് അഡ്‍മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ.ശശിധരൻ പറഞ്ഞു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ.പി.ജി.ശ്രീദേവി, ഡോ.പ്രഭാ ജി.നായർ, ഡോ.നീലിമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സുനിതയെ ചികിൽസിച്ചതെന്നും പറഞ്ഞു.