TOPICS COVERED

പാകിസ്ഥാന് സൈനിക പിന്തുണ നല്‍കിയ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഒഴിവാക്കുന്നു. ട്രാവല്‍ ഏജന്‍സികളിലെ 90 ശതമാനം ബുക്കിങുകളും യാത്രക്കാര്‍ റദാക്കി.  ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിങുകള്‍ ട്രാവല്‍ ഏജന്‍സികളും സ്വീകരിക്കുന്നില്ല. 

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ലോക വിപണിയെയും സ്വാധീനിക്കുകയാണ്. പാകിസ്ഥാന് സൈനിക പിന്തുണ നല്‍കിയ തുര്‍ക്കി, അസര്‍ബൈജാന്‍ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിന് പുറമെ വിനോദ സഞ്ചാര മേഘലയിലും വലിയ തിരിച്ചടിയാണ് നേരിടുന്നത്. കേരളത്തില്‍ നിന്നുള്ള 90 ശതമാനം വിനോദ സഞ്ചരാകികളും അസര്‍ബൈജാനിലേക്കും തുര്‍ക്കിയിലേക്കും ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കി. വിഷയത്തില്‍ രാജ്യ താല്‍പര്യത്തിന് ഒപ്പമാണ് കേരളത്തിലെ ട്രാവല്‍ ഏജന്‍സികളും. 

യൂറോപ്പിലേക്ക് വര്‍ധിച്ച വിനോദയാത്ര ചിലവുള്ള പശ്ചാത്തലത്തിലാണ് യൂറേഷ്യന്‍ രാജ്യങ്ങളായ തുര്‍ക്കിയും അസര്‍ബൈജാനും ശ്രദ്ധാ കേന്ദ്രമായത്. തല്‍ക്കാലത്തേക്ക് ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിങുകള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ്  ട്രാവല്‍ ഏജന്‍സികള്‍. വിനോദ സഞ്ചാര മേഘലയില്‍ കൂടി തിരിച്ചടി നേരിടുന്നതോടെ സാമ്പത്തികമായി വലിയ നഷ്ടമാകും തുര്‍ക്കിക്കും അസര്‍ ബൈജാനും നേരിടേണ്ടി വരുക.