highjumpdevak

TOPICS COVERED

അഞ്ചടി ഒമ്പതിഞ്ച്  ഉയരമുണ്ടെങ്കില്‍ പതിനേഴാം വയസില്‍ എത്ര ഉയരത്തിലെത്താം. രാജ്യത്തിന്റ നെറുകയില്‍ എന്നാണ് കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി സ്വദേശി ദേവക് ഭൂഷണിന്റ ഉത്തരം. സൗദിയില്‍ നടന്ന അണ്ടര്‍ 18 ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഹൈജംപില്‍ വെള്ളി നേടി രാജ്യത്തിന്റ അഭിമാനമായിരിക്കുകയാണ് ഈ പ്ലസ് ടു ക്കാരന്‍  .

ഉയരം കൊണ്ട് ഉയരങ്ങള്‍ കീഴടക്കുക. അതാണ് ദേവകിന്റ പോളിസി. ഹൈജംപിനായി  ദേവകിനെ പരിശീലകന്‍ തിരഞ്ഞെടുത്തത് പോലും ഈ ഉയരം കണ്ടാണ്. ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ ഇന്ത്യക്കായി വെള്ളി  നേടാനായതിന്റ സന്തോഷണത്തിലാണ് ദേവക്.  2.03 മീറ്റര്‍ ചാടിയ  ദേവകിന്  ചെറിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ഭുവനേശ്വറില്‍ നടന്ന ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍  വെള്ളി  നേടിയതാണ്  സൗദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ വഴിയോരുക്കിയത്.

നാലുവര്‍ഷമായി സംസ്ഥാന ചാംപ്യനായ ദേവക് ആറാം ക്ലാസ് മുതലാണ് ഹൈജംപില്‍ പരിശീലനം തുടങ്ങിയത്. ഭവന്‍സ് സ്കൂളിലെ വിദ്യാര്‍ഥിയായ ദേവകിന്  പ്ലസ് ടുവിനുശേഷം സായിയില്‍ പ്രവേശനം നേടണമെന്നാണ്  ആഗ്രഹം. വെള്ളിമാട്‌കുന്ന് മതിലഞ്ചേരിയില്‍ വിജയ് യുടേയും  സൗമ്യയുടേയും  മകനാണ് ദേവക്.

ENGLISH SUMMARY:

Devak Bhushan, a native of Iringadan Palli in Kozhikode, has made the nation proud by winning a silver medal in high jump at the Under-18 Asian Athletics Championship held in Saudi Arabia. With a height of 5 feet 9 inches at 17 years of age, he continues to inspire with his athletic journey.