g-sudhakaran

സി.പി.എം സംസ്ഥാന നേതൃത്വത്തോടും ആലപ്പുഴ ജില്ലാ നേതൃത്വത്തോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. പാർട്ടിയിൽ തുടർന്നുകൊണ്ട് നേതാക്കളെ ബുദ്ധിമുട്ടിക്കാൻ താനില്ലെന്നും പൊതുപരിപാടികളിൽ തന്നെ ബോധപൂർവം അവഗണിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സുധാകരന്റെ പരസ്യപ്രതികരണം.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളെ സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെയും അദ്ദേഹം രൂക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലയിലെ പാർട്ടി പരിപാടികളിൽ നിന്ന് തന്നെ തഴയുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. പാർട്ടി അംഗത്വം (മെമ്പർഷിപ്പ്) പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം.

വർഷങ്ങളായി പാർട്ടിയുടെ കരുത്തായിരുന്ന തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് സുധാകരന്റെ പ്രധാന പരാതി. "പാർട്ടിയിൽ തുടർന്ന് നേതാക്കളെ ബുദ്ധിമുട്ടിക്കില്ല" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടി വിടുന്നതിന്റെ സൂചനയായാണ്.

ENGLISH SUMMARY:

G Sudhakaran, a senior CPM leader, has expressed strong dissent against the party's state and Alappuzha district leadership. He stated that he will not continue in the party to trouble the leaders and that he is being deliberately ignored in public events.