• . വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി നിർമിക്കുന്ന ഔട്ടർ റിങ് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 3200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കയറ്റുമതി– ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് കണ്ടെയ്നറുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. ‘നിലമേല്‍’ ഭക്ഷ്യോല്‍പാദന കമ്പനിയുടെ കണ്ടെയ്നറാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്.  വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി നിർമിക്കുന്ന ഔട്ടർ റിങ് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 3200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി.  Also Read: മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം


 

വിഴിഞ്ഞം ലോകത്തിലേക്കുള്ള കേരളത്തിന്റെ കവാടമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ സാധ്യതയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന വെല്ലുവിളിയെന്നും ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനെതിരെ വി.ഡി. സതീശൻ വിമർശനമുന്നയിച്ചു. തുറമുഖത്തിന് ആവശ്യമായ റോഡ്-റെയിൽ കണക്റ്റിവിറ്റി യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങിനെത്തിയില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ അസാന്നിധ്യവും ശ്രദ്ധേയമായി. കേന്ദ്രമന്ത്രി പങ്കെടുക്കാത്ത സാഹചര്യത്തിൽ തിരുവനന്തപുരം മേയര്‍ വി.വി.രാജേഷും ചടങ്ങിനെത്തിയില്ല. 

ENGLISH SUMMARY:

EXIM cargo movement has begun at Vizhinjam International Seaport, with Chief Minister V.D. Satheesan flagging off the first container. The Chief Minister announced ₹3,200 crore for land acquisition for the Outer Ring Road linked to the port and described Vizhinjam as Kerala's gateway to the world. He also criticised the previous government over delays in road and rail connectivity.