എ.എം.ആരിഫിന് ലീഗിന്റെ മനസെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിയില്‍നിന്ന് ചാടാന്‍ തയാറായി നിന്ന ആളാണ്. അതുകൊണ്ടാണ് ആരിഫിന് സി.പി.എം സീറ്റ് കൊടുക്കുന്നത് . തിരഞ്ഞെടുപ്പ് സമയത്ത്  തന്റെ സഹായം തേടി വരുന്ന ആളാണ് . എംപി ആയി ജയിച്ചപ്പോൾ തന്നെ തള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്ന ആരിഫിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

 

Also Read: പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റണം; സിപിഎമ്മില്‍ കൂട്ടരാജി

മുഖ്യമന്ത്രി ആരായാലും സ്വീകരിക്കും. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം. എല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. അത് പറയാൻ ഞാൻ ആളല്ല . ആരായാലും അവർ പ്രഖ്യാപിക്കുന്നത് നമ്മൾ സ്വീകരിക്കണമല്ലോ. നല്ല ഭരണം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിക്കട്ടെ. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ കുഴപ്പമില്ല. 

 

മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങൾ പിണറായി ചെയ്തു. പലതും അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. ഇടതുപക്ഷം തരിപ്പണമായെന്നത് അംഗീകരിക്കുന്നെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു

ENGLISH SUMMARY:

A.M. Ariff's political stance and his relationship with the Muslim League have been commented on by Vellappally Natesan, who stated that Ariff was ready to leave his party, which is why the CPM offered him a seat. Vellappally also addressed Ariff's criticism that his statements had backfired, while expressing his views on the upcoming Kerala Chief Minister announcement and the media's role in shaping public perception of Pinarayi Vijayan.