ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മ തകർത്തത് ഒരു വിദ്യാർഥിയുടെ ജീവിത സ്വപ്നം.  പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾ ടിക്കറ്റുമായി പിടിയിലായ വിദ്യാർഥിയുടെ സ്വപ്നം വെറ്ററിനറി ഡോക്ടർ ആകണം എന്നാണ്. 20 വയസ്സ് മാത്രമാണ് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച ഗ്രീഷ്മയുടെ പ്രായം.

അമ്മ ശുചീകരണത്തൊഴിലാളി. അഛന് മാനസിക വെല്ലുവിളിയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് നീറ്റ് പരീക്ഷാ പരിശീലനത്തിന് അയച്ചത്. പരീക്ഷക്ക് അപേക്ഷിക്കാൻ ഏർപ്പെടുത്തിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി  ഗ്രീഷ്മയെ. അപേക്ഷിക്കാൻ മറന്നു പോയി എന്നാണ് ഗ്രീഷ്മയുടെ മൊഴി. വിദ്യാർഥി ഹാൾ ടിക്കറ്റ് ചോദിച്ചപ്പോഴാണ് മറ്റൊരു വിദ്യാർഥിയുടെ വിവരങ്ങൾ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു കൊടുത്തത്.

പരീക്ഷയെഴുതാൻ പത്തനംതിട്ട വരെ വിദ്യാർഥി പോകുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ഗ്രീഷ്മയുടെ മൊഴി. ഹാൾടിക്കറ്റിലെ തിരിമറി നീറ്റ് പരീക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തി പിടികൂടിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. രണ്ടാം ശ്രമമാണ് നടത്തിയത്.

മകൻ പരീക്ഷാ സെൻററിലേക്ക് കയറിയത് മുതൽ കൊന്തയുമായി പ്രാർഥനയിലായിരുന്നു അമ്മ. താനും മകനും നേരിട്ടത് ഇത്ര വലിയ ചതിയായിരുന്നു എന്ന് പൊലീസ് പറഞ്ഞപ്പോഴാണ് മനസ്സിലായത്.

ENGLISH SUMMARY:

Fake hall ticket; Akshaya Center employee ruins a student's life