chooralmala-rehabilitaion-meeting

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീണ്ടും ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി. ചൂരൽമല സ്വദേശി ഷഹർബാനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു ഭീഷണി സന്ദേശമെത്തിയത്. പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു സന്ദേശം

ഇന്നലെ വൈകീട്ടോടെയാണ് ചൂരൽമലയിലെ ഷഹർബാന് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് ഭീഷണി സന്ദേശമെത്തിയത്. നേരത്തെ മൊബൈൽ വാങ്ങിയയതിൽ കുടിശികയായ EMI തുക ഉടൻ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും എന്നുമായിരുന്നു സന്ദേശം. ദുരന്തത്തിൽ വീടടക്കം എല്ലാം നഷ്ടപ്പെട്ട ഷഹർബാന് തിരിച്ചടക്കാൻ ഒരുരൂപ പോലും കയ്യിലില്ലാതിരിക്കെയാണ് സന്ദേശമെത്തിയത്. നിലവിൽ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിൽ വീട്ടിലെ ചിലവിനു തന്നെ പണം തികയാറില്ല

ഷഹർബാനെ പോലെ നിരവധി ദുരന്തബാധിതർക്കും ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഭീഷണി എത്തുന്നുണ്ട്. 46 ബാങ്കുകളിലായി 30 കോടിക്ക് മുകളിലുള്ള ദുരന്തബാധിതരുടെ ബാധ്യതക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്..!!

ENGLISH SUMMARY:

The victims of the Mundaykai Churalmala landslide disaster are facing threats from a financial institution again. Shaharbana, a resident of Churalmala, received a threatening message from a private financial institution, warning of legal action if the money is not repaid immediately.