muthalapozhi

TOPICS COVERED

മുതലപ്പൊഴിയില്‍ കടലിനടിയില്‍ പുതഞ്ഞ പുലിമുട്ടുകള്‍ അടിയന്തരമായി മാറ്റണമെന്ന് പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞന്‍ ഡോ. കെ.വി.തോമസ്.  ഹാര്‍ബര്‍  നിര്‍മാണത്തിലെ അപാകത പരിഹരിക്കുക, നിരന്തരം ഡ്രഡ്ജിങ് നടത്തുക എന്നിവയും നടപ്പാക്കണം.  മത്സ്യതൊഴിലാളികളുടെ അഭിപ്രായം കണക്കിലെടുത്തേ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാവൂ എന്നും ഡോ.കെ.വി.തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

മുതലപ്പൊഴി ഹാര്‍ബര്‍നിര്‍മാണത്തിലെ അപാകത പരിഹരിക്കുക, മൂന്നുതവണ മാറ്റിപണിഞ്ഞപ്പോള്‍  കടലിനടിയില്‍ പുതഞ്ഞുപോയ പുലിമുട്ടുകള്‍ മാറ്റുക എന്നിവ അടിയന്തരമായി ചെയ്യ്താലെ മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കാനാവൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഒരുവര്‍ഷം ഒരുലക്ഷം ക്യുബിക്ക് മീറ്റര്‍ മണലാണ് മുതലപ്പൊഴിയിലേക്ക് ഒഴുകിയെത്തിന്നത്. തെക്കു നിന്ന് വടക്കുഭാഗത്തേക്കാണ് മണലെത്തുന്നത്. ഇത് ശാസ്ത്രീമായി ഡ്രഡ്ജ് ചെയ്തുമാറ്റാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം.  കഴിഞ്ഞ വര്‍ഷം central water and power research institute  സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പുലിമുട്ടിന്‍റെ നീളം കൂട്ടി വടക്കുഭാഗത്തേക്ക് കെട്ടി നിറുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ മത്സ്യതൊഴിലാളികളുടെ പ്രാദേശിക അറിവുകള്‍കൂടി കണക്കിലെടുത്ത് നടപ്പാക്കണമെന്നും ഡോ.കെ.വിതോമസ് പറയുന്നു. 

ENGLISH SUMMARY:

Eminent oceanographer Dr. K.V. Thomas has stressed the urgent need to remove the silt deposits accumulated beneath the sea at Muthalapozhi, highlighting it as a critical step for coastal safety and harbour efficiency.