Donated kidneys, corneas, and liver - 1

മേഘാനി നഗറിലെ സിവില്‍ ഹോസ്പിറ്റലിന് സമീപത്തെ മെഡിക്കല്‍ സ്റ്റുഡന്‍റ്സ് താമസിക്കുന്ന കെട്ടിടത്തിലാണ് വിമാനം തകര്‍ന്ന് വീണതെന്നും, അവിടത്തെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും പ്രദേശവാസിയായ മലയാളി വികെ പുരുഷോത്തമന്‍. മനോരമ ന്യൂസിനോട് ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Read Also: ജീവന്‍ അവശേഷിപ്പിക്കാതെ ദുരന്തം; എയര്‍ ഇന്ത്യ 171ന് എന്തുസംഭവിച്ചെന്ന് പറയാന്‍ ‌ആരുമില്ല

'ജനങ്ങള്‍ ഒരുപാടുള്ള മേഖലയാണ് അപകട സ്ഥലം. അതുകൊണ്ടുതന്നെ അവിടെയുള്ള ജനങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. വിമാനം മരത്തില്‍ തട്ടിയെന്നൊക്കെ പലരും പറയുന്നത് കേട്ടു, എന്നാല്‍ അത് ശെരിയാണെന്ന് തോന്നുന്നില്ല.. വിമാനം തകര്‍ന്ന് വീണയുടന്‍ തീഗോളമായി മാറുകയായിരുന്നു. ഗുജറാത്ത് ന്യൂസിലൊക്കെ വിമാനത്തിന് എന്‍ജിന്‍ തകരാറ് ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. അതിലും ഒരു വ്യക്തതയുമില്ല'. – സമീപവാസിയായ പുരുഷോത്തമന്‍ പറയുന്നു. 

അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 30 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നാണ് അനൗദ്യോഗിക വിവരം. കോളനി പോലെ തോന്നിക്കുന്ന വലിയ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ട 7 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.  

Read Also: 'മേയ്ഡേ';അപായമെന്ന് മൂന്നുവട്ടം സന്ദേശം; പിന്നാലെ റേഡിയോ നിശബ്ദം; ദുരന്തം പറന്നിറങ്ങിയതിങ്ങനെ

പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന. 

തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 

Read Also: ഇന്നലെ ര‍ഞ്ജിത പറഞ്ഞു, ‘ഞാന്‍ പോയിട്ട് വേഗം വരും’, ഇന്നറിഞ്ഞത് മരണം, നൊമ്പരം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.