Mandi: BJP MP Kangana Ranaut being welcomed upon her arrival, in Mandi, HP, Saturday, April 5, 2025. (PTI Photo)(PTI04_05_2025_000288B)

Mandi: BJP MP Kangana Ranaut being welcomed upon her arrival, in Mandi, HP, Saturday, April 5, 2025. (PTI Photo)(PTI04_05_2025_000288B)

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ഒരുലക്ഷത്തോളം രൂപ വരുന്ന വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് വൈദ്യുതിമന്ത്രി. വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്ന് മാണ്ഡിയില്‍ നിന്നുള്ള എംപിയായ കങ്കണ കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുമാസത്തെ ബില്‍ തുകയായ 90,384 രൂപ ഇതുവരെ അടയ്ക്കാതെയാണ് താരം പൊതുജനമധ്യത്തില്‍ നിന്ന് വാചകമടിക്കുന്നതെന്ന് മന്ത്രി വിക്രമാദിത്യ സിങ് തിരിച്ചടിച്ചത്.

മണാലിയിലെ തന്‍റെ വസതിയില്‍ താന്‍ താമസിക്കുന്നില്ലെന്നും പക്ഷേ വൈദ്യിതി ബില്‍ ഒരുമാസം ഒരു ലക്ഷം രൂപയാണെന്നും എന്തൊരു ദുരന്തമാണിതെന്നുമായിരുന്നു താരത്തിന്‍റെ വാക്കുകള്‍. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയുമായി. ഇതോടെയാണ് ഫെയ്സ്ബുക്കില്‍ മന്ത്രി വിശദീകരണവുമായെത്തിയത്. 

മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കാനും കങ്കണ മറന്നില്ല. വിക്രമാദിത്യ സിങ് രാജബാബുവാണെങ്കില്‍ താന്‍ ഒരു രാ‍ജ്ഞിയാണെന്നും അയ്യായിരം രൂപയായിരുന്ന ബില്‍ ഒറ്റയടിക്കാണ് എണ്‍പതിനായിരം രൂപയായതെന്നും കങ്കണ പറയുന്നു. ഇതോടെ ഫാക്ടറിയാണോ വീട്ടില്‍ നടത്തുന്നതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. 

ഹിമാചല്‍ വൈദ്യുതി ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം ജനുവരി, ഫെബ്രുവരി മാസത്തെ വൈദ്യുതി ബില്ലായ 90,384 രൂപയ്ക്ക് പുറമെ മുന്‍ കുടിശികയായ 32,287 രൂപയും കങ്കണ അടയ്ക്കാനുണ്ട്. 94.82 ലോഡ് വൈദ്യുതിയാണ് കങ്കണയുടെ വീട്ടില്‍ മാത്രം ഉപയോഗിക്കുന്നത്. അതായത് സാധാരണ ഒരു വീട്ടില്‍ ഉപയോഗിക്കുന്നതിന്‍റെ 1500 ശതമാനം കൂടുതല്‍. ഒക്ടോബര്‍ മുതലാണ് കങ്കണ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയതെന്നും വൈദ്യുതി ബോര്‍ഡിന്‍റെ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ENGLISH SUMMARY:

Bollywood actress and BJP MP Kangana Ranaut is caught in controversy after Himachal Pradesh Power Minister Vikramaditya Singh claimed she hasn’t paid her electricity bill of ₹90,384 for the past two months. The issue flared up after Kangana accused the government of shocking citizens with hiked power tariffs. Her remarks and the viral video sparked backlash, prompting a sharp response from the minister.