അസമിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 101 സീറ്റുകളിൽ ലീഡ് നേടി വിജയത്തിലേക്ക് കുതിക്കുന്നു. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലുക്ബാരിയിൽ നിന്ന് 87701വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. അതേസമയം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ നാസിറ മണ്ഡലത്തിൽ 47021 വോട്ടിന് പരാജയപ്പെട്ടു.
സംസ്ഥാന കോൺഗ്രസ് മേധാവി ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്ന് പരാജയപ്പെട്ടു. ബിജെപിയുടെ ഹിതേന്ദ്രനാഥ് ഗോസ്വാമി ഗൗരവ് ഗൊഗോയിയേക്കാൾ 23182 വോട്ടുകൾ കൂടുതൽ നേടി. ഗൊഗോയ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണെങ്കിലും, ജോർഹട്ടിലെ സിറ്റിംഗ് എംഎൽഎയാണ് ഗോസ്വാമി. എംപിയായിരുന്ന ഗൊഗോയിയുടെ ആദ്യ നിയമസഭാ മത്സരമായിരുന്നു ഇത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിലൊരാളായ അഖിൽ ഗോഗോയ് സിബ്‌സാഗർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്.
ബിജെപി 39 സീറ്റുകളായിൽ വിജയിക്കുകയും 43 സീറ്റുകളായിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു. കോൺഗ്രസ് 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൻഡിഎയിലെ പ്രധാന കക്ഷികൾ അസം ഗണ പരിഷത്ത് (എജിപി) 10 സീറ്റ്, ബോഡോ പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 10 സീറ്റ് ലീഡ് ചെയ്യുന്നു. അസമിൽ ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 85.96 ശതമാനമായിരുന്നു പോളിങ്. 126 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 64 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.