murali-naik-soldier

TOPICS COVERED

ഒരേസമയം രാജ്യത്തിന്‍റെ അഭിമാനവും വേദനയും ആയിരിക്കുകയാണ് ജമ്മുകശ്മീരില്‍ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ മുരളി നായിക്. നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തവേയാണ് വീരമൃത്യു.

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ലയാണ് മുരളി നായികിന്‍റെ സ്വദേശം. ദരിദ്ര്യ കര്‍ഷക കുടുംബത്തിലെ ഏകമകനായ മുരളിക്കായി ഗൊരാണ്ട്​ല ഗ്രാമം വിലപിക്കുകയാണ്. കേവലം 27 വയസ് മാത്രമുള്ളപ്പോഴാണ് മുരളി രാജ്യത്തിനായി ജീവന്‍ വെടിഞ്ഞത്. അവന്‍റെ മരണം അറിഞ്ഞ് മാതാപിതാക്കള്‍ ബോധം കെട്ടുവീണു. 

'രാജ്യത്തെ സംരക്ഷിക്കുന്നതിനിടയ്​ക്കാണ് അവന്‍ വീരമൃത്യു വരിച്ചത് അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എന്നാല്‍ മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ വലിയ വിലയാണ് നല്‍കിയത്. അവന്‍ ഞങ്ങളുടെ ഏകമകനായിരുന്നു, അവനെ ഞങ്ങള്‍ക്ക് നഷ്​ടമായി,' മുരളിയുടെ പിതാവ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. 

മുരളിക്ക് നിയന്ത്രണ രേഖയ്ക്കരികിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു.

ENGLISH SUMMARY:

The death of soldier Murali Naik in a Pakistani attack near the Line of Control in Jammu and Kashmir is both a moment of national pride and deep sorrow. He was critically injured in the firing on Thursday night and succumbed to his injuries while efforts were being made to airlift him to Delhi for treatment.