ANI Photo/NIA

ANI Photo/NIA

പരിചയക്കാരെ കാണാനാണ് കേരളത്തില്‍ എത്തിയതെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയുടെ മൊഴി. താന്‍ മുംബൈയിലും ഡല്‍ഹിയിലും കേരളത്തിലും എത്തിയപ്പോള്‍ സന്ദര്‍ശിച്ചവരുടെ വിലാസം റാണ മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. 

ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് വച്ചായിരുന്നു എട്ടുമണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ക്രൈംബ്രാഞ്ച് സംഘം വൈകാതെ കേരളത്തില്‍ എത്തിയേക്കും. 2008 നവംബറില്‍ ഭാര്യയ്ക്കൊപ്പം കൊച്ചിയിലെത്തിയ റാണ പതിമൂന്നോളം പേരെ കണ്ടതായാണ് സൂചന. ആക്രമണത്തിന് കൊച്ചിയില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് തേടുന്നത്. 

അതേസമയം, ചോദ്യംചെയ്യലിനോട് റാണ കാര്യമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.  ഈ മാസം 10ന് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റ‍ഡിയില്‍ വിട്ടിരുന്നു.

ENGLISH SUMMARY:

Tahawwur Rana, accused in the Mumbai terror attack case, claimed that he came to Kerala to visit acquaintances. He has handed over the addresses of the people he met during his visits to Mumbai, Delhi, and Kerala to the Mumbai Crime Branch.