congress-demands-centres-response-on-pahalgam-attack-security-lapse

പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ്.  സുരക്ഷയടക്കമുള്ള വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടി നൽകണം. ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. 

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിന്റെത്. ഗൗരവതരമായ ഈ സാഹചര്യത്തിൽ സർവകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടയിൽ ബി.ജെ.പി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഭീകരതയ്ക്കെതിരെ നാളെ രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു.

ഭീകരതയെ നേരിടാൻ എല്ലാവരുമായും കൂടിയാലോചന നടത്തി വ്യക്തമായ നയം രൂപീകരിക്കണമെന്നാണ് പാർട്ടി ആവശ്യം. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇക്കാര്യങ്ങൾ ഉന്നയിക്കും. ഭീകരതക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ചു. ശക്തമായ തിരിച്ചടി ആവശ്യപ്പെട്ടുo ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം സമയം പാസാക്കി.  

ENGLISH SUMMARY:

The Congress party has raised strong concerns over the serious security lapse in the Pahalgam terror attack and demanded answers from the central government. Holding the Centre accountable for the security of the Union Territory of Jammu and Kashmir, Congress has called for an all-party meeting chaired by the Prime Minister. The party also announced a nationwide candlelight march in protest against terrorism.