ട്രെയിന്‍ തട്ടി മരിച്ചെന്നു കരുതി സംസ്കരിച്ച് ഒരു മാസത്തിന് ശേഷം തിരികെയെത്തി പരേതന്‍. ബിഹാറിലെ പാട്നയില്‍ ദര്‍ബംഗ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 26 നാണ് 17 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന് കരുതി സംസ്കാരം നടത്തുന്നത്. യുവാവിന്‍റെ മരണത്തില്‍ കുടുംബം സര്‍ക്കാറില്‍ നിന്നും നാലു ലക്ഷം രൂപ സര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരവും വാങ്ങിയിരുന്നു.
വ്യാഴാഴ്ചയാണ് കുട്ടി തിരികെ എത്തിയത്. ദര്‍ഭംഗ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ നേപ്പാളിലേക്ക് തട്ടികൊണ്ടുപോവുകായയിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയത്.
സിമ്ര ഗ്രാമത്തില്‍ മാബ്ബി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഗ്ദിയോ റാമിന്റെ മകൻ ഭോല കുമാർ റാമാണ് കഥയിലെ നായകന്‍. ഫെബ്രുവരി എട്ട് മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. കുറച്ചു ദിവസത്തിന് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍ വരുകയും കുടുംബം പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭോല കുമാറിനെ പറ്റി വിവരമൊന്നും ലഭിച്ചില്ല.
ഫെബ്രുവരി 26 ന് അല്ലാപട്ടി റെയില്‍വെ ക്രോസിങിന് സമീപത്തു നിന്നു ശരീര ഭാഗങ്ങള്‍ ലഭിക്കുകയും മകനെന്ന ധാരണയില്‍ ഭോല കുമാറിന്‍റെ കുടുംബം മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. 17 കാരന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഗ്രാമീണരും കുടുംബവും വലിയ പ്രതിഷേധം നടത്തിയിരുന്നു. മൃതദേഹവുമായി റോഡ് തടഞ്ഞ് പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തകര്‍ത്തിരുന്നു. നാല് ലക്ഷം ധനസഹായം നല്‍കാമെന്ന ധാരണയിലാണ് പ്രതിഷേധം അയഞ്ഞത്.
സംസ്കരിച്ച വ്യക്തി ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള അടുത്ത ദൗത്യം. അഞ്ജാതര്‍ തട്ടികൊണ്ടുപോയെന്ന കുട്ടിയുടെ ആരോപണമുള്ളതിനാല്‍ ഈ രീതിയിലും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.