world-bank

സിന്ധു നദീജല കരാറില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം തള്ളി ലോകബാങ്ക്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷം. ക്വറ്റ പിടിച്ചെടുത്തെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. സൈനിക മേധാവി അസിം മുനീര്‍ കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ട്. 

കടന്നാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷം. ബലൂചിസ്ഥാന്‍ പ്രവശ്യയിലെ ക്വറ്റ സായുധ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. 

ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഹോറില്‍ മാര്‍ച്ച് നടത്തി. പാക് സൈന്യത്തിലും ഭിന്നത. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിെലടുത്തെന്നും സൈന്യത്തിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്‍റെ രാജി ആവശ്യപ്പെട്ടെന്നും സൂചന. ഷംഷദ് മിര്‍സ സൈനികമേധാവി സ്ഥാനം ഏറ്റെടുത്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സിന്ധു നദീജല കരാറില്‍ ഇടപെടില്ലെന്ന ലോകബാങ്ക് നിലപാടും പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി. കരാര്‍ നിലവില്‍വരാന്‍ മാധ്യസ്ഥത വഹിക്കുക മാത്രമാണ് ലോകബാങ്ക് ചെയ്തതെന്ന് പ്രസിഡന്റ് അജയ് ബാംഗ വ്യക്തമാക്കി. 

ENGLISH SUMMARY:

World Bank rejects Pakistan's request to intervene in Indus Water Treaty. Internal unrest in Pakistan worsens after India's strong retaliation. Baloch Liberation Army claims to have captured Quetta. Army chief Asim Munir is reportedly in custody.