വിജയ്യോടുള്ള കടുത്ത ആരാധന കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് ഉണ്ണിക്കണ്ണന്‍ മംഗലംഡാം. വിജയ്യെ കാണാനായി താരത്തിന്‍റെ ചിത്രവും കഴുത്തില്‍ തൂക്കി തമിഴ്നാട് വരെ ഉണ്ണിക്കണ്ണന്‍ പോയിരുന്നു. ഒടുവില്‍ തന്‍റെ ആഗ്രഹം സഫലമായെന്നും ചിത്രങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നും അറിയിച്ച് ഉണ്ണിക്കണ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫോട്ടോകളൊന്നും പുറത്തുവരാതായതോടെ ഉണ്ണിക്കണ്ണനെ പരിഹസിച്ചും ഒരു വിഭാഗം എത്തിയിരുന്നു.
എന്നാല്‍ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ഉണ്ണിക്കണ്ണന്‍. വിജയ്യെ ഉണ്ണിക്കണ്ണന്‍ കണ്ടതിന് താന്‍ ദൃക്സാക്ഷിയാണെന്ന നടി മമിത ബൈജുവിന്‍റെ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് ഉണ്ണിക്കണ്ണന്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഈ തിരക്കിനിടിയിലും മമിത വന്ന് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ഉണ്ണിക്കണ്ണന്‍ പറഞ്ഞു.
'ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങൾ വേദനിപ്പിച്ചു. അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണൻ നുണ പറയില്ല. ഞാൻ കാണാൻ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്', എന്നാണ് ഉണ്ണിക്കണ്ണന്‍ വിഡിയോയില്‍ പറഞ്ഞത്.