ഇന്ത്യ, പാക്കിസ്ഥാന്‍ യുദ്ധത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് നടി മറീന മൈക്കിൾ കുരിശിങ്കൽ. തൃപ്രയാര്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധത്തെ കുറിച്ച് നടിയോട് അഭിപ്രായം ചോദിച്ചത്. അപ്പോള്‍ താരത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഒരുപാട് പാക്കിസ്ഥാനി, കാശ്മീരി ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്. നല്ല സുഹൃത്തുക്കളാണ് നല്ല മനുഷ്യന്മാരാണ്. നമ്മളെ കുറച്ച് ആള്‍ക്കാര്‍ അറ്റാക്ക് ചെയ്തു വന്നു, പക്ഷെ മൊത്തത്തില്‍ ആ രാജ്യത്തോട് ഒരു എതിര്‍പ്പ് ഉള്ളത് പോലെയല്ലേ നമ്മള്‍ നില്‍ക്കുന്നത്’ എന്നായിരുന്നു നടിയുടെ പ്രതികരണം. പിന്നാലെ നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയത്.
ഇപ്പോഴിതാ, തന്റെ വാക്കുകള്‍ വിമര്‍ശനത്തിന് ഇടയാക്കാന്‍ കാരണമായെങ്കില്‍ അതിനു പിന്നാല്‍ ചില ക്ലാരിറ്റി കുറവുകളാണെന്ന് പറഞ്ഞുകൊണ്ട് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മറീന. ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് സിവിലിയന്‍സിനെയാണ്. അപ്പോള്‍ ചിലര്‍ പറയുന്നു അവിടെ പത്തുപേരെ കൊന്നത് ടെററിസ്റ്റിനെ അല്ലേ എന്ന്. അതെ ടെററിസ്റ്റിനെയാണ്. ഞാനീ ടെററിസ്റ്റിനെ കൊന്നത് ശരിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നിങ്ങളാ വിഡിയോ കാണുമ്പോള്‍ മൂന്നു കാര്യങ്ങളാണ് നിങ്ങളോടെനിക്ക് ചോദിക്കാനുള്ളത്. ഒന്ന്, ടെററിസ്റ്റിനെ അറ്റാക്ക് ചെയ്തത് മോശമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. രണ്ട്. ഇന്ത്യ ചെയ്തത് മോശമാണെന്നും ഞാന്‍ ഇന്ത്യയ്ക്കെതിരാണെന്നും എവിടെയും പറഞ്ഞിട്ടില്ല. മൂന്നാമത്തേത് എനിക്ക് പാക്കിസ്ഥാനി സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞു. സീ.. ഞാനൊരാളോട് സംസാരിക്കുമ്പോള്‍.. പരിചയപ്പെടുമ്പോള്‍.. അവരുടെ മതവും രാജ്യവും ഒന്നും നോക്കിയല്ല സംസാരിക്കുന്നത്. അതൊരു ഹ്യുമാനിറ്റേറിയന്‍ ഗ്രൗണ്ടില്‍ നിന്നും വരുന്ന സാധനമാണ്, മറീന പറഞ്ഞു.
മറീനയുടെ വാക്കുകള്‍
എനിക്കൊരു പാക്കിസ്ഥാനി സുഹൃത്തുണ്ടാകുമ്പോള്‍ ഞാനെന്തു ചെയ്യണം.. അവരെ കാണുമ്പോള്‍ മുഖം തിരിച്ചു നടക്കണോ.അല്ലെങ്കില്‍ വെടിവച്ച് കൊല്ലണോ. ഐ ഡോണ്ട് നോ.. പിന്നെ.. ഞാന്‍ ടെററിസ്റ്റുകളെ കൊന്നത് മോശമായെന്ന് എവിടെയും പറഞ്ഞിട്ടില്ല. നമ്മുടെ രാജ്യം തിരിച്ച് അറ്റാക്ക് ചെയ്തത് വളരെ നല്ല കാര്യമാണ്. നമ്മുടെ രാജ്യം പവര്‍ഫുളാണെന്ന് മറ്റു രാജ്യങ്ങള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ, ഞാന്‍ ചോദിക്കുന്നത് എന്താണെന്നു വച്ചാല്‍, നമ്മള്‍ അവരെ അറ്റാക്ക് ചെയ്തു. അവരത് തിരിച്ചു ചെയ്യുമ്പോള്‍ കാഷ്വാലിറ്റീസ് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് സിവിലിയന്‍സിനാണ്.നമ്മുടെ സിവിലിയന്‍സിനെ ഫോക്കസ് ചെയ്താണ് അവര്‍ അറ്റാക്ക് ചെയ്യുന്നത്. ഇന്നലെ തന്നെ ഷെല്‍ അറ്റാക്കില്‍ രണ്ടു കുട്ടികളാണ് മരിച്ചത്.ഇനി നമ്മുടെ രാജ്യം തുടര്‍ന്ന് വാറിലേക്ക് പോകുന്ന സമയത്ത് കാഷ്വാലിറ്റീവ് കൂടുതലുണ്ടാകും. അതു സമാധാനപരമായി തീര്‍ത്തല്ലേ പറ്റുള്ളൂ.. നമ്മുടെ രാജ്യം യുദ്ധത്തിലേക്ക് പോകരുത്. യുദ്ധം അത്ര ഈസിയല്ല.