E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സഖാവേ ഇത് പോസ്റ്റിട്ട് കണ്ടില്ലല്ലോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ കണ്ട മികച്ച ശങ്കരന്‍ ആരാന്ന് ചോദിച്ചാല്‍ അത് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണെന്നും ശങ്കരാചാര്യര്‍ അല്ലെന്നും പറഞ്ഞത് ജി.സുധാകരനാണ്. അത്രമാത്രം ഇത്തരം വിഷയങ്ങളില്‍ അതായത്, ആത്മീയത ആയാലും കമ്മ്യൂണിസം ആയാലും അതിലൊക്കെ സര്‍വജ്ഞപീഠം കയറിയ ആളുകൂടിയാണ് കവികൂടിയായ സഖാവ് സുധാരന്‍. ഇനി ഇതൊക്കെ പറഞ്ഞത് ഒരു തെറ്റായിപ്പോയോ എന്ന തോന്നലിന്റെ പുറത്താണോന്നറിയില്ല, ആള് ഉടനെതന്നെ സ്വന്തം നാട്ടില്‍ ശങ്കരാചാര്യരുടെ പിന്‍മുറക്കാരന്‍ വന്നപ്പോ പോയി കണ്ടു. ഒരു പാപപരിഹാരം എന്നൊക്കെ വിശ്വാസികള്‍ക്ക് പറയാം. സ്വാമിമാരേയും തന്ത്രിമാരേയും കുറിച്ചൊക്കെ സുധാകരന്‍ സഖാവ് മുമ്പ് പറഞ്ഞതൊക്കെ ഒന്നു കേട്ടാല്‍ അങ്ങനെ കരുതുന്നതിലും തെറ്റില്ല. 

സര്‍ക്കാര്‍ പരിപാടിക്കുപോലും ഒരുമിച്ച് പങ്കെടുക്കാത്ത ഒരേ പാര്‍ട്ടിയില്‍ പെട്ട രണ്ടു ആലപ്പുഴക്കാര്‍ ജി.സുധാകരനും തോമസ് ഐസക്കും, സ്വാമിയുടെ മുന്നില്‍ ഒരുമിച്ചുവന്നു എന്നതില്‍ നാട്ടിലെ സിപിഎമ്മുകാര്‍ക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. പക്ഷേ പ്രശ്നം അതല്ല. 

ഇക്കഴിഞ്ഞ ദിവസമാണ് മിത്രാനന്ദപുരത്ത് ഇതുപോലെ ഒരു സ്വാമിക്കായി സ്റ്റേജില്‍ ഇട്ട സിംഹാസനം മാറ്റി മറ്റൊരു മന്ത്രി സഖാവ് കടകംപള്ളി സുരേന്ദ്രന്‍ സ്റ്റാറായത്. സംഗതി ശരിയുമാണ്. പൊതുപരിപാടിയില്‍ എന്തിനാണ് സ്വാമിക്ക് മാത്രം സിംഹാസനം. അല്ലെങ്കിലും സവര്‍ണ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ചാണല്ലോ കമ്മ്യൂണിസ്റ്റുകാരന്‍ വിപ്ലവം കൊണ്ടുവന്നത്. ആ നിലക്ക് വൈരുദ്ധ്യാത്മകമായ ഒരു ആത്മീയവാദമായി വേണമെങ്കില്‍ ഇതിന് താത്വികം തീര്‍ക്കാവുന്നതാണ്. 

ഇനിയിപ്പോ സ്വാമിയെ കണ്ടതില്‍ എന്താണ് തെറ്റ് എന്നൊക്കെ ചോദിക്കാം. വിശ്വാസത്തെ മുറുകെ പിടിക്കുന്ന ആര്‍ക്കും അതിന് അധികാരമുണ്ട്. പക്ഷേ സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ സ്വാമിയെ പോയി കണ്ട് വണങ്ങി, അനുഗ്രഹം വാങ്ങുമ്പോള്‍ ആ ആചാരത്തിന് ലഭിക്കുന്ന ഒരു പൊതു സമ്മതിയുണ്ട്. അത് പ്രത്യേകിച്ചും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പുരോഗമന കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. നമുക്ക് ജാതിയില്ല മതമില്ല എന്നൊക്കെ പറഞ്ഞ് സംഘടിപ്പിക്കുന്ന പരിപാടികളെയാണ് അത് കൊഞ്ഞനം കുത്തുന്നത്. 

നാട്ടില്‍ സുലഭമായി ഭാരതീയമായ ഫലമൂലാദികള്‍, പ്രത്യേകിച്ചും ചക്കയും മാങ്ങയും ഒക്കെ കിട്ടുന്ന കാലത്ത് താരതമ്യേന വിദേശിയായ ആപ്പിള്‍ തന്നെ നല്‍കി സഖാക്കളെ അനുഗ്രഹിച്ച സ്വാമിക്ക് കൊടുക്കണം നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന് കൊടുക്കാന്‍ വേറൊരു ആപ്പിള്‍ കൂടി വാങ്ങിയാണ് ഐസക്ക് സഖാവ് മടങ്ങിയത്. കഞ്ഞിക്കുഴിയില്‍ ഒരു വാഴകുലച്ചാല്‍ അതിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ഫെയ്സ് ബുക്ക് പേജില്‍ ഇടുന്ന ഐസക്ക് സഖാവ് പക്ഷേ സ്വാമിയെ കണ്ടകാര്യം പോസ്റ്റാന്‍ തന്നെ മറന്നുപോയി. മാനസാന്തരം എന്ന പേരില്‍ മഹാകവി ജിക്ക് വേണമെങ്കില്‍ ഒരു കവിത ഇനി എഴുതാവുന്നതുമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :