സകലർക്കും മൗനം; ലജ്ജ സമസ്തയ്ക്കോ പെണ്‍കുട്ടിക്കോ?

മലപ്പുറത്തെ സംഭവത്തെക്കുറിച്ച് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിശദീകരണമാണ് ഈ കേട്ടത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ഉസ്താദുമാരുടെ സദസില്‍ വരുമ്പോളുള്ള ലജ്ജ ഒഴിവാക്കാനാണത്രെ കുട്ടിയെ വേദിയില്‍ വിളിച്ചവരെ അബ്ദുല്ല മുസലിയാര്‍ ശാസിച്ചത്. തീവ്രനിലപാടുകാരല്ല തങ്ങളെന്ന് ആവര്‍ത്തിച്ച സമസ്ത നേതൃത്വം, മതനിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും പറയുന്നു. ഇനിയും പെണ്‍കുട്ടികളെ വേദിയില്‍ വിളിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. സമസ്ത പറയുന്ന ഈ പെണ്‍വിലക്കിനോട് ശക്തമായി പ്രതികരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാവുന്നില്ല.  മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമടക്കം സകലരും മൗനം തുടരുന്നു. ലജ്ജ സമസ്തയ്ക്കോ പെണ്‍കുട്ടികള്‍ക്കോ