സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന രണ്ടു വാര്‍ത്തകള്‍ ഇന്നുണ്ടായി. തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി ജയിലിലടച്ച അമ്മയ്ക്ക് നീതിയായി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പരാതി വ്യാജമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയിൽ റിപ്പോർട്ട് നൽകി. അതേ ദിവസം ഒരുവര്‍ഷം മുന്‍പ് വിവാഹിതയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീധനത്തെച്ചൊല്ലിയുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്ത്രീകള്‍ക്ക് നീതി ഉറപ്പിക്കേണ്ടതെങ്ങനെ?