'ഒന്നേമുക്കാല്‍ കോടി നേരിട്ട് നല്‍കി'; ബിജു രമേശിന്റെ വാദവും മറുപടികളും

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരേ ബിജു രമേശിന്‍റെ ആരോപണം.  ബാര്‍കോഴക്കേസില്‍ പേര് പറയാതിരിക്കാന്‍ രമേശ് ചെന്നിത്തല  സ്വാധീനിക്കാന്‍ ശ്രമിച്ചു. പിണറായി വിജയന്‍ കെ.എം മാണിയുമായി ചേര്‍ന്ന് ബാര്‍ക്കോഴ കേസ് അട്ടിമറിച്ചെന്നും ബിജു രമേശ് ആരോപിച്ചു. ഭര്‍ത്താവിനെ ഉപദ്രവിക്കരുതെന്ന് രമേശിന്റെ ഭാര്യയും അഭ്യര്‍ഥിച്ചതോടെയാണ് രഹസ്യമൊഴിയില്‍ നിന്ന് രമേശിന്റെ പേര് ഒഴിവാക്കിയതെന്ന് ബിജുരമേശ് വെളിപ്പെടുത്തി. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്രഅന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച പ്രതിപക്ഷനേതാവ് ബിജുരമേശിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ബാര്‍കോഴക്കേസില്‍ ആരെ വിശ്വസിക്കണം?