father-kills-daughter-mansheswaram

കുടുംബകലഹത്തെത്തുടർന്ന് ലഹരിക്കടിമയായ പിതാവ് 18 വയസ്സുകാരിയായ മകളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മഞ്ചേശ്വരം സ്വദേശി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.

മൂന്ന് മാസം മുമ്പാണ് ഉമർ ഫാറൂഖ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അതിനുശേഷം വീട്ടിൽ ഭാര്യയുമായി ഇയാൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ കലഹം രൂക്ഷമാവുകയും ബന്ധം വിവാഹമോചനത്തിന്റെ വക്കിൽ എത്തുകയും ചെയ്തിരുന്നു. ഉമർ ഫാറൂഖ് ലഹരിമരുന്നിന് അടിമയാണെന്നും ലഹരി ഉപയോഗിച്ചെത്തിയാണ് ഇയാൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

സംഭവം നടക്കുമ്പോൾ മറിയം ജുമൈലയുടെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം ലഹരിയിൽ വീട്ടിലെത്തിയ ഉമർ ഫാറൂഖ് മകളുമായി തർക്കത്തിലേർപ്പെടുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനാണ് മാരകമായി വെട്ടേറ്റത്. രക്തം വാർന്ന് വീടിനുള്ളിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാർ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

A father in Mansheswaram tragically murdered his 18-year-old daughter after a family dispute escalated due to his drug addiction. The heinous crime sent shockwaves through the community as the father, Umar Farooq, allegedly attacked his daughter with a weapon during an argument.