ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 'ആദീസ് എക്സിറ്റ് പോൾ 2026' ഇന്നു നടന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇൻസ്റ്റിറ്റ്യൂഷന്റെ 5 ബ്രാഞ്ചുകളിലെ 6000 ത്തോളം വിദ്യാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ഏഴ് ബ്രാഞ്ചുകളിലുമായി ഒരേസമയം നടന്ന ഈ തിരഞ്ഞെടുപ്പ്, ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത ഒന്നാണ്. ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്ങ് തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ ജനാധിപത്യ ബോധവും നേതൃപാടവവും വളർത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. രാവിലെ 7 മണി മുതൽ ഓരോ ബ്രാഞ്ചുകളിലും സജ്ജീകരിച്ചിട്ടുള്ള പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നു .
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവേശകരമായ പ്രചാരണങ്ങളാണ് അഞ്ചു ബ്രാഞ്ചുകളിലും നടന്നിരുന്നത്. വോട്ടെടുപ്പിന് ശേഷം രണ്ടുദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് അറിയിച്ചു. ആറായിരത്തോളം വിദ്യാർത്ഥികളുടെ ഈ ജനവിധി ക്യാമ്പസുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.