കാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജില്ലാ ലെയ്സൺ ഓഫിസർമാരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. പത്ത് ഓഫിസർമാരിൽ കരാർ കാലാവധി തീർന്ന നാല് പേരോട് ജോലിക്കെത്തേണ്ടെന്ന് നിർദേശം നൽകി. നിർധനരായ ആയിരകണക്കിന് രോഗികളുടെ അപേക്ഷകൾ ഇതോടെ തുടർനടപടിയില്ലാതെ കെട്ടികിടക്കും.
കോട്ടയം മെഡിക്കൽ കോളജിൽ ആദ്യത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ പൊടിമോനുൾപ്പെടെ സർക്കാരിന്റെ കാരുണ്യ സ്പർശം ലഭിച്ചവരുടെ എണ്ണം ഇന്ന് രണ്ടര ലക്ഷം പിന്നിട്ടു. 1500 കോടിയിലേറെ രൂപയാണ് പദ്ധതിയിലൂടെ ചികിത്സാ സഹായമായി വിതരണം ചെയ്തത്. കാരുണ്യ ലോട്ടറിയിലൂടെ സർക്കാർ സമാഹരിച്ച ഈ തുക അർഹതപ്പെട്ട കൈകളിലെത്തിയത് ലെയ്സൻ ഓഫിസർമാരായ ഒരു കൂട്ടം യുവാക്കളിലൂടെയാണ്. 2013ൽ എംബിഎ, എംഎസ്ഡബ്ല്യൂ ബിരുദമുള്ള 17 പേരാണ് തുച്ഛമായ ശമ്പളത്തിൽ ഈ ജോലി ഏറ്റെടുത്തത്. ഒരുവർഷത്തേക്കായിരുന്ന കരാർ മികച്ച സേവനം കണക്കിലെടുത്ത് പിന്നീട് കാലാകാലങ്ങളിൽ പുതുക്കി നൽകി. എന്നാൽ ഇനി ലെയ്സൻ ഓഫിസർമാരോട് കാരുണ്യം വേണ്ടെന്നാണ് ഇടത് സർക്കാരിന്റെ തീരുമാനം.
ലെയ്സൻ ഓഫിസർമാരെ പുറത്താക്കരുതെന്ന ഹൈക്കോടതി ഉത്തരവും ലംഘിക്കുന്നതണ് പുതിയ തീരുമാനം. ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസർമാർക്കാണ് കാരുണ്യ പദ്ധതിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. നിലവിൽ പതിനാല് ജില്ലകൾക്കായി ആറ് ക്ഷേമ ഓഫിസർമാർ മാത്രമാണുള്ളത്. ഇത് പല ഓഫിസുകളിലും ചികിത്സാ സഹായ അപേക്ഷകൾ കെട്ടികിടക്കാൻ ഇടയാക്കും. അപേക്ഷകളുടെ സൂക്ഷമ പരിശോധന വൈകുന്നതോടെ പണം ലഭിക്കാനും കാലതാമസം നേരിടും. ഇതിന്റെ ദുരിതം പേറുന്നത് നിർധനരായ ആയിരകണക്കിന്.