പാറ്റൂരിലെ വിവാദഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് സര്‍ക്കാര്‍ ലോകായുക്തയില്‍. വാട്ടര്‍ അതോറിറ്റിയുടെയും സര്‍ക്കാരിന്റെയും ഭൂമിയാണ് കയ്യേറിയതെന്നും ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി. പാറ്റൂർ കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ കഴിഞ്ഞദിവസം വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം അഞ്ചുപേരെ പ്രതിയാക്കി വിജിലൻസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരം പാറ്റൂരിൽ സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കൾ 12.45 സെന്റ് സ്ഥലം കയ്യേറിയെന്നതാണ് കേസ്. ഇതിനു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണും ഒത്താശചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Advertisement